കീഴരിയൂർ:ഒളിവിലായിരുന്ന വധശ്രമക്കേസ് പ്രതി പിടിയിൽ. കീഴരിയൂർ സ്വദേശി തേനാരി എടക്കോൽ കുനി അശ്വിൻ രാജാണ് (29) പിടിയിലായത്. മുക്കത്ത് ഒരു വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇന്ന് രാവിലെ പ്രതി പിടിയിലായത്.
കഴിഞ്ഞ ഡിസംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. നടുവത്തൂർ സ്വദേശിയെയാണ് വധിക്കാൻ ശ്രമിച്ചത്. വീടിനടുത്തുള്ള വയലിൽ കിടക്കുന്നത് കണ്ട് അവിടുന്ന് എഴുന്നേറ്റ് വീട്ടിലേക്ക് പോകാൻ പറഞ്ഞതിലുള്ള വിരോധത്താൽ പ്രതി പരാതിക്കാരനെ തടഞ്ഞ് വെച്ച് കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും കല്ല് കൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയും വീട്ടിൽ കയറി ജനലും വാതിലും അടിച്ച് തകർക്കുകയും ചെയ്തെന്നാണ് കേസ്.
കൊയിലാണ്ടി സ്റ്റേഷൻ പരിധിയിൽ നിരവധി അക്രമക്കേസുകളിലെ പ്രതിയാണ് അശ്വിൻ രാജ്. കൊയിലാണ്ടി ടൗണിൽ വച്ച് സിഐടിയു പ്രവർത്തകനെ അക്രമിച്ച കേസിലും പ്രതിയായിരുന്നു ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് നടുവത്തൂർ സ്വദേശിയെ വീട് കയറി വധിക്കാൻ ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു.
കൊയിലാണ്ടി പോലീസ് ഇൻസ്‌പെക്ടർ സുമിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ ജീഷ്മ, സുജിലേഷ്, അവിനാഷ്, കെപി ഗിരീഷ് എഎസ്‌ഐ വിജു, ശ്രീലത, സീനിയർ സിപിഒ കരീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.














